Tuesday, August 24, 2010

Madhumozhi

മധുമൊഴി
കാലം കലിയുഗമാകയാല്‍ ജയിക്കുന്നു ദുഷ്ടരെങ്ങുമേ
ചതിയോടു കൂടി നിന്നിട്ടു ചിരിക്കുന്നൂ അസന്മാര്‍ഗികള്‍
മനുജരേ, ചിന്ത ചെയ്യേണം മനു തന്‍ വംശരാണു നാം
വീഴ്ച ചെയ്യരുതേവരും സത്യ ധര്‍മ്മാതി വൃത്തിയില്‍

സത്യ ധര്‍മ്മത്തില്‍ മനസ്സൂന്നാന്‍ വരിക്കേണം സത്യ രൂപനെ
സതി സ്വരൂപനാം കൃഷ്ണന്‍ സജ്ജനത്തിനെ കാത്തിടും
സത് ചിന്ത തന്‍ തോളിലേറീട്ടു ചെയ്യണം സല്പ്രവൃത്തികള്‍
സത്തുള്ളവര്‍ മനുഷ്യര്‍ നാം സന്മാര്‍ഗ്ഗങ്ങളറിയണം.

വന്ദനം ചെയ്യണം നമ്മള്‍ സജ്ജനങ്ങളെ സദാ
ആരാണവരെന്നാരാഞ്ഞാല്‍, സത് ചിന്ത മനസ്സിലുള്ളവര്‍
ലോക മംഗള കാര്യാത്ഥം ശ്രീഹരീ സേവ ചെയ്യുവോര്‍
ഭക്തരാം അവരെ നിത്യം നാണം കൈവിട്ടു നമിക്കണം

സജ്ജനങ്ങളെ കണ്ടെത്താന്‍ ശ്രീ ഹരി പ്രിയമേകണം
ശ്രീഹരി പ്രിയമേകീടാന്‍ ഹരി നാമം തന്നെ ഉത്തമം
കാടുകള്‍, വീഥികള്‍, ക്ഷേത്രം, ക്ഷേത്ര പ്രാന്തസ്ഥലങ്ങളും
ആശ്രമം, അന്തണര്‍ഗേഹാദി സര്‍വ്വഭൂതഗണത്തിലും

ഈശ്വരന്‍ ജീവരൂപേണ വാഴും മന്ദിരമാകയാല്‍
സര്‍വ്വഭൂതങ്ങളെയും നാം ലജ്ജ വിട്ടു വണങ്ങണം
ശ്രേഷ്ഠരില്‍ ശ്രേഷ്ഠരായ് നിന്നു എപ്പോഴും നന്മ ചെയ്യണം
ഇത്യാദി ശീല ഗുണങ്ങളെ നാം വേഗേന നിഷ്ഠയാക്കണം

മൃതിയെ വരിക്കേണ്ടവര്‍ നാം ശാന്തരായ് അന്ത്യകാലത്തില്‍
മാനസം ശാന്തമാകീടാന്‍ ജീവിതം ചിട്ടയാക്കണം
ഒറ്റയായ് യാത്ര ചെയ്യുമ്പോള്‍ സത് ഗുണം കൂട്ടു വന്നീടും
എന്നു നാം ധരിച്ചീടായ്കില്‍ ഈ ജന്മവും വ്യര്‍ത്ഥമാകിടും

Tuesday, July 6, 2010

ആല്മാരാമനാവാന്‍........ ഒരുമിച്ചു ...........

?
ഗുരുവായൂര്പ്പാ ശരണം
ഒരു കര്‍ക്കിടക മാസം കൂടി വരവായി, അമ്പലമുറ്റത്തും, അന്തണഗ്രിഹത്തിലും, ഗ്രാമഗ്രിഹാന്തരങ്ങളിലും, എന്നു വേണ്ടാ എവിടെയും രാമചിന്ത മാത്രമാകുന്നാകാലം ഒരു ചെറിയ രാമചിന്തയിലേയ്ക്കു ഏവരുടേയും
മനസ്സിനെ ക്ഷണിയ്ക്കുന്നു
ആദിക്കാവിയം രചിയ്ക്കും മുന്‍പു വാല്‍മീകി നാരദമഹര്‍ക്ഷിയൊടു ചൊദിയ്ക്കുന്നു,
ഇപ്പൊളിപ്പാരിലാരാണു ഗുണവാനാരുവീര്യവാന്‍?
മരിയാദക്കാരനാരാരുസറ്വഭൂതത്തിനും ഹിതന്‍?
ആരുവിദ്വാന്‍, ത്രാണിയുള്ളൊനാരൊരാള്‍ പ്രിയദര്‍ശ്നന്‍?
ആരസുയൊജഡിതന്‍ ,ശ്രീമാനാര്‍ കോപം വെന്നൊരാത്മവാന്‍?
ആരില്‍ ഭയം സുരന്മാര്‍ക്കും ചേരും പോരില്‍ചൊടിയ്ക്കവേ?
ഇതു കേല്‍പ്പാന്‍ കൊതിപ്പു ഞാന്‍ കൌതുകം പെരിതുണ്ടു മേ?
ഈമട്ടുള്ളാളെയറിവാന്‍ പോന്നവന്‍ മാമുനേ ഭവാന്‍?
നാരദമഹറ്ഷിയുടെ മറുപടി രാമനെ ന്നായിരുന്നു
ത്രേതായുഗത്തിന്റ്റെ വീരിയപുരുഷനെ നെഞ്ചേറ്റിലാളിയ്ക്കാന്‍ നാം ഒരുങ്ങേണ്ട സമയമാണിപ്പൊള്‍,
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം
രാമായണത്തിലൂടെയും രാമ ചരിതത്തിലൂടെയും എത്രയൊ കാലമായി നാം സഞ്ചരിയ്ക്കുന്നു എല്ലാ കറ്ക്കിടകത്തിലും രാമരാവണയുക്ധം വും രാവണനിഗ്രഹവും നം കൊണ്ടാടുന്നു നമ്മിലേ രാവണത്തുവം നശിക്കുന്നുണ്ടൊ നമ്മിലേ രാമത്തുവം വളരുന്നുണ്ടൊ ചിന്തിയ്ക്കേണ്ട കാരിയമാണിത്ത് സ്വധറ്മ്മാനുഷ്ടാനത്തികൂടി മാത്രമേ ഒരള്‍ക്കു ഭഗവത്പദപ്രാപ്തി സാധിയമാകൂയെന്നു ജീവിച്ചുകാണിച്ചുതന്നായുഗപുരുഷന്റെ ചരിതം നമ്മുക്കു ധര്മ്മിഷ്ടമായജീവിതം നയിക്കന്‍ പ്രചോദനം ആകുമ്പൊളാണു രാമായണത്തില്‍നിന്നും രാമന്‍ നമ്മുടെ മനസ്സിലെയ്ക്കു കടന്നു വരുകയുള്ളു
അല്ലെങ്കില്‍ രാമന്‍ രാമായണത്തിലും രാവണന്‍ നമ്മിലും ഇരിയ്ക്കും
രാമനെ നമ്മിലേയ്ക്ക് വരുത്തുവാന്‍ ഒരു മിച്ചു ശ്രമിയ്കാം ...........................
തുടര്‍ന്ന് വായിക്കുക !!!!
ഹരി : ശരണം

നല്ലത് മാത്രം

ശ്രീ ഗുരുവായൂരപ്പാ ശരണം
നമുക്കു മുന്‍പേ വന്നവര്‍
നമുക്കു തന്നതൊക്കെയും
നമുക്കു പിന്‍പേ വരുന്നവ്ര്ക്കു
കൊടുത്തിടാന്‍ കഴിയണം


നല്ലലൊകം, നല്ലവായു
നല്ലവിദ്യ എന്നിങ്ങനെ


നല്ലകാരിയം എപ്പൊഴും
ന്‍ല്‍കുവാന്‍ കഴിയണം

Friday, January 22, 2010

ശ്രീ ഗുരുവയുരപ്പ ശരണം
ഈശ്വര ഉപേക്ഷ, അരക്ഷ
സത് ജനങ്ങളെ,
ഈ ലോകത്തിലേയ്ക്കു ജനിച്ചു വരുന്ന കുട്ടികള്‍ എല്ലാവരും കരഞ്ഞൂ തുടങ്ങൂന്നു ജീവിതം അല്ലേ? അതുപോലെ തന്നെ 2010ഊം കരഞ്ഞൂം കരയിച്ചൂം മുന്നൊട്ട് നീങ്ങൂന്നു ഈ അവസരത്തില്‍ വീണ്ഢും ഒരു സത് സഘ ചിന്തയിലേയ്ക്കു നിങ്ങളുടെ മനസ്സിനെ ക്ഷണിയ്ക്കുന്നു
കുട്ടികള്‍ക്കു മതാപിതാക്കള്‍ ഒരു രക്ഷയാകുമ്പൊള്‍ രോ‍ഗികള്‍ക്കു മരുന്നു രക്ഷ, കടലില്‍ പെട്ടവര്‍ക്കു കപ്പല്‍ രക്ഷ, യാത്രികര്‍ക്കു വാഹനം രക്ഷ, വേനലില്‍ കാറ്റൂം നമ്മെ രക്ഷിയ്ക്കുന്നു അല്ലെ? എന്നാല്‍ ഈ രക്ഷകള്‍ എല്ലാം തന്നെ ചിലപ്പോള്‍ ഉപകരിയ്ക്കാതെയും കാണുന്നു. മാതാപിതാക്കളുടെ പരിചരണമ്മുള്ളപ്പോള്‍ തന്നെ ബാലികാബാലന്മാറ് അകാലമ്രിത്യു വരിയ്ക്കുന്നു , മരുന്നു സേവയിലിരിയ്ക്കെ രോഗികള്‍ മരണപ്പെടുന്നു, കടലില്‍ കപ്പല്‍ രക്ഷ്യെന്നിരിയ്ക്കെ ചിലപ്പൊള്‍ കപ്പലോടുക്കൂടിതന്നെ ജനങ്ങള്‍ മരിയ്ക്കുന്നു , യാത്രികര്‍ക്കു വാഹനം രക്ഷചെയ്യുന്നുയെങ്കില്‍ വാഹനം അപകടത്തില്പെടുകയും ചെയ്യുന്നു, കുളിര്‍ കാറ്റു ആശ്വാസം പകരുന്നുഎങ്കില്‍ കൊടുംകാറ്റു നാശം വിതയ്ക്കുന്നു ശരിയല്ലേ? അപ്പോള്‍ നാം ആലോചിയ്ക്കുക ,രക്ഷചെയ്യുന്നവകള്‍ തന്നെ ശിക്ഷയും ചെയ്യുന്നുവെങ്കില്‍ എന്തായിരിക്കണം കാരണം
കാണുന്നതും കാണപേടാത്തതും ആയിരിയ്ക്കുന്ന ഈ വലിയ പ്രപഞ്ചം നിര്‍മ്മിച്ചു പരിരക്ഷിയ്ക്കുന്ന ഭഗവാന്റെ അസാരത അറിയാത്ത നാം , തങ്കാരിയമാത്രപ്രസസ്ക്തമായ കാരിയങ്ങള്‍ക്കു മുന്ത്തൂക്കം നല്‍ക്കി പ്രവര്‍ത്തിച്ചു നമ്മുടെ നിസാരതെയേയും മറക്കുന്നു. ആഭിജാതിയം,ആഡ്തിയം, കുലമഹിമ,അറിവ്,അഹന്ത,എന്നി കാരിയങ്ങള്‍ മുറുകെപിടിച്ചു നാം പ്രവര്‍ത്തിക്കുക കാരണം ചിലപ്പോള്‍ നമ്മില്‍ പ്രവര്‍ത്തിദോഷം വന്നു ചേരാം. അതുമൂലം സര്‍വേശ്വരന്നു നമ്മില്‍ ഒരു ഉപേക്ഷ തൊന്നിയാല്‍ നമുക്കു വേറെ രക്ഷയില്ലതന്നെ. ഈശ്വര ഉപേക്ഷ അരക്ഷ വിതയ്ക്കുന്നു. അപ്പോള്‍ ഈശ്വൊരനാല്‍ ഉപേക്ഷിക്കപെടാതിരിയ്ക്കല്‍ തന്നെ നമ്മുടെ രക്ഷയ്ക്കു നിധാനം എന്നു വരുന്നു അല്ലേ? അതിനാല്‍ ഈശ്വൊരൊപെക്ഷയ്ക്കു പാത്രമാവതെയിരിക്കല്‍ തന്നെ നമ്മുടെ ചുമതല എന്നും വരുന്നു.
ഭഗവതുപേക്ഷ്യ്ക്കുപാത്രമാവതെയിരിയ്ക്കന്‍ ആദിയമായി നാം ശ്രമിക്കണം,എങ്ങനെയെന്നാല്‍ ജീവിതത്തിലെ സകല കാരിയങ്ങള്‍ക്കും സമയം കാണുന്ന നമ്മല് ഈശ്വര കാരിയത്തിനും സമയം കാണണം. നാമജപത്തിനും , വ്രതാചരണത്തിനും , ഉപാസനകള്‍ക്കും, മനസ്സ് കേന്ദ്രീകരിയ്ക്കണം . നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഭഗവാനു പ്രാധാനിയം നല്‍കി ആരാധിയ്ക്കണം . കുടുബത്ത് ഒരംഗത്തെപോലെ ഭഗവാനെ കാണാന്‍ നമ്മുക്കു കഴിയണം. അതിനായിവീടുകലിലെ പൂജാമുറിയില്‍ മാത്രമായി വാഴുന്ന ഭഗവതുരൂപങ്ങള്‍ എന്നതിലുപരി വീട്ടില്‍ ആകമാനം കളിച്ചുരസിയ്ക്കുന്ന കുസ്രുതി കുരുന്നായി ഒരു ഉണ്ണിക്രിഷ്ണനായി ഭഗവാനെ സങ്കല്‍പ്പിച്ചു നോക്കു, കുസ്രുതികുരുന്നു കുടുംബത്തുള്ളപ്പോള്‍ നമ്മുടെ ശ്രക്ധമുഴുവനും ആ കുട്ടിയില്‍ ആയിരിയ്ക്കും , കുട്ടി വല്ലകുസ്രുതി കാണിച്ചുവൊ, എന്തെങ്കിലും തട്ടിപൊട്ടിച്ചുവൊ, അതുമല്ലെങ്കില്‍ കുട്ടിമുറ്റത്തേയ്ക്കു പോയൊ, എന്നിങ്ങന്നേ ആകുട്ടി മാത്രമാകും ശ്രധ. അങ്ങനെ ഒരു കുരുന്നു കുട്ടിയായി ഭഗവാനെ കുടുംബത്തു കാണാന്‍ശ്രമ്മിച്ചു നോക്കു തുടക്കത്തില്‍ പ്രയാസം പഴക്കത്തില്‍ എളുപ്പം.
എന്നതുമാതിരി പ്രവര്‍ത്തിമാര്‍ഗത്തില്‍ ഉത്തമ സുഹിര്‍ത്തായി, ഉദ്യൊഗമേഖലയില്‍ ഉന്നതാധികാരിയായി, യാത്രികരില്‍ സഹയാത്രികനായി, ഭഗവാന്റെകൂടെയാണു നാം എന്നു സങ്കല്‍പ്പിച്ചു പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍
ഭഗവത്സംരക്ഷണത്തിന്റ്റെ പരമൊന്നത സുരക്ഷയിലാകും നാം ഒരോരുത്തരും. അതായിരിയ്ക്കട്ടെ 2010ലെ നമ്മുടെ ലക്ഷിയം
തുടരും!!!!!!!!!!!!!!!!!!!

ഹരി : ശരണം

Saturday, January 2, 2010

ശ്രീ ഗുരുവായുരപ്പാ ശരണം

ശ്രീ ഗുരുവായുരപ്പാ ശരണം


എളിമയുള്ളവനു

എതിരാളിയില്ല


ഹരി : ശരണം



Saturday, December 5, 2009

ശ്രീ ഗുരുവായുരപ്പാ ശരണം
കരകാണാകടലുകളില്‍ തിരമാലകളെ കീറിമുറിച്ചു ആഴകടലില്‍ മുത്തിനു പോകുന്ന മുക്കുവരെ കുറിച്ചു നാം കേട്ടിട്ടില്ലേ.അതുപോലെ സംസാരസാഗരത്തില്‍ പ്രരാബ്ധ്ത മാലകളെ കീറിമുറിച്ചു ആ‍ദ്ത്യത്മിക കടലില്‍ മുക്തിയ്ക്കു പോകുന്ന സത്ജനങ്ങളേയും നമുക്കു കാണാന്‍ കഴിയും. ലോകത്തില്‍സത്ചിന്ത, സത്കര്‍മ്മം , സത്സഘം, എന്ന തോണിയിലേറി അനവധി തിരമാലകളാകുന്ന നമ്മേ അഭിമുഖീകരിയ്ക്കുന്ന കടകടമബാധ്യതകളെ ധര്‍മ്മാനുഷ്ടാനമാകുന്ന തുഴകളാല്‍ വകഞ്ഞുകീറീ ഭഗവതുസായൂജ്യമെന്ന മുക്തിനേടാന്‍ കൊതിയ്ക്കുന്നവര്‍ക്കായി ഒരു സത്സഘചിന്തകൂടി....
ശത്രുഭാഗത്തുനിന്നും ചീറിവരുന്ന ആയുധങ്ങളേയും, യുദ്ധതന്ത്രങ്ങളേയും ഒരു യോദ്ധാവു ധീരമായി നേരിടുന്നു. അതിനുള്ള അറിവു അയാള്‍ക്കു ആയോധനകലകളടങ്ങുന്ന ഗുരുകുലവിദ്യാഭ്യാസകളരിയില്‍നിന്നും കിട്ടുന്നതാണു അല്ലെ? അതുപോലെ എന്റ്റെ പടനപകര്‍ത്തെഴുത്താകുന്ന പ്രതിവാരസത്സഘഗുരുകുലകളരിയിലെ പടിതാകളേ, വായിച്ചറിഞ്ഞതിനേപ്പറ്റി ചിന്തിയ്ക്കുക, ചോദിയ്ക്കുക, അറിയുക, അറിഞ്ഞതിനെ പ്രവര്‍ത്തിതലത്തിലേയ്ക്കുകൊണ്ടുവരുക എന്നികാരിയങ്ങള്‍ കൂടിച്ചേരുന്നത്താണു ശരിയായ പരിശീലനം എന്നതിനാല്‍ സത്സഘചിന്തയിലേ നിങ്ങളുടെ സംശയനിവാരണങ്ങള്‍ക്കായി നിങ്ങളുടെ ചോദ്യങ്ങളേയും ഞാന്‍ നിറമനസ്സോടെ സ്വീകരിയ്ക്കുന്നതാണ് . കാരണം നമുക്ക് ഒരുമിച്ചൊരു യാത്രതിരിക്കേണ്ടതുണ്ടിവിടെ. യാത്രികര്‍ തുല്ല്യരായാല്‍ യാത്ര എളുപ്പം (തുല്ലിയയാത്രികര്‍ക്കുഎളുപ്പയാത്ര) നിങ്ങളുടെ ചോദ്യങ്ങള്‍ ഒര്‍ക്കുഡ് വഴിയൊ,ഈ-മെയിലുവഴിയൊ, ബ്ലൊഗ്ഗിലെ കന്റ്റിലൂടെയൊ സാധ്യമെന്നു അറിയിക്കുന്നു
നാരായണീയദിനാഘൊഷത്തിന്റേ തിരക്കേറിയദിനങ്ങളിലൂടെയാണു എന്റെ യാത്രയിപ്പോള്‍ ആയതിനാല്‍ സത്സഘചിന്തയിലുപരി സത്കര്‍മ്മചിന്തയ്ക്കൂന്നല്‍ കൊടിത്തിരിയ്ക്കുന്നൂയിപ്പോള്‍ എല്ലാവരേയും ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടേയെന്നു ആശംസിക്കുന്നു
സുഖ ദു:ഖ സന്മ്മിശ്രമ്മീലോകവീധിയില്‍
ഒരു വാരവുംകൂടിപിന്നിട്ടിരിയ്ക്കെനാം
എന്ത് സത്കര്‍മ്മം ചെയ്തുനാം ലോകത്തില്‍
എന്നൊന്നിരുന്നു ചിന്തിയ്ക്ക സത്വരം
ഹരി : ശരണം
തുല്ലിയയാത്രികര്‍ക്കു എളുപ്പയാത്ര

Sunday, November 22, 2009

ശ്രീ ഗുരുവായൂരപ്പാ ശരണം
ധനത്തിനായിട്ടു ശ്രമിച്ചു നമ്മള്‍
ശരീരമ്മിനെത്ര പണിപ്പെടുത്തി
ധനത്തിനെന്തേ കഴിയാത്തു നമ്മേ
മരിച്ചിടുമ്പൊളൊന്നു പിടിച്ചുവയ്ക്കാന്‍
ഉണ്ടാക്കുവാനും, ചിലവാക്കുവാനും
സൂക്ഷിയ്ക്കുവാനും, പണിയേറെയുണ്ടേ
എല്ലായ്പ്പൊഴും നമ്മുക്ക് ഭയദു:ഖമല്ലേ ?
ധനം തരുന്നുള്ളു അറിഞ്ഞിടുക .
നാളേയ്ക്കുവേണ്ടിട്ട് കരുതിവച്ചാല്‍
നാളേയ്ക്കുനമ്മുക്കൊരുറപ്പുമ്മില്ല
നാളേയ്ക്കുനാളേയൊരുനാളെനമ്മള്‍
നാരായണന്‍ തന്‍ പദം അണഞ്ഞിടെണ്ടെ
അരക്ഷിതര്‍ക്കിത്തിരി രക്ഷചെയ്‌വാന്‍
എടുത്തുവയ്ക്കുകവേണമ്മിപ്പൊള്‍
ഒരുക്കിവച്ചിട്ടു സുഖിയ്ക്കുവാനായ്
കരുതിവച്ചതില്‍ നിന്നുമല്‍പ്പം
ഹരി:ശരണം